പ്രജിഷ എഴുതുന്ന കഥ


                               Prajisha A (8J)

                         G H S S പട്ടിക്കാട്

സ്വപ്നം

ങ്ങും ഏകാന്തത . അവിടെ നിലാവ് പോലും പറന്നു നടക്കാൻ ധൈര്യപ്പെടുന്നില്ല. അത്രയ്ക്ക് ഭയാനകം. ആ കൊട്ടാരം ആ ഗ്രാമത്തിൽ തലയുയർത്തി നിന്നു. ആ ഗ്രാമത്തെയും ആ ഗ്രാമത്തിലുള്ളവരെയും പുച്ഛത്തോടെ നോക്കി അട്ടഹസിച്ചു. ആരെയും ഭയപ്പെടുത്തുന്ന കാലാവസ്ഥ. ആ കൊട്ടാരത്തിനകത്ത് നിന്നും ഒരു ചിരി. ഒരു പെണ്ണിന്റെ ചിരി. ആ ചിരി തന്റെ ചെവിയിൽ മുഴങ്ങുന്നു. ആ ശബ്ദം കൂടി കൂടി വന്നു. അമ്മേ...... അവൾ ഞെട്ടി എഴുന്നേറ്റു. മോളെ...... മോളേ..... ജാൻവി എന്തുപറ്റി? അമ്മേ അത് പിന്നെ കൊട്ടാരം അവിടെ ഒരു.....മ്.... എന്താ ജാൻവി നിന്നോട് എത്ര തവണ പറഞ്ഞു 'പ്രാർത്ഥിച്ചു കിടക്കാൻ' അത് പോട്ടെ പ്രാർത്ഥിച്ചു കിടന്നോ അപ്പൊ ഇതുപോലത്തെ പേടി സ്വപ്നം ഒന്നും കാണില്ല. ശരി അമ്മേ ഗുഡ് നൈറ്റ് അവൾ ഉറക്കത്തിലേക്ക് വഴുതി വീണു .  


 അങ്ങനെ നേരം വെളുത്തു . നീ ഇതുവരെ എഴുന്നേറ്റില്ലേ എത്ര നേരമായി ? ഇവളെന്താ ഒന്നും മിണ്ടാത്തെ ? ഒന്നു പോയി നോക്കാം. അമ്മ അവളുടെ മുറിയിലേക്ക് പോകാൻ ഒരുങ്ങിയതും ജാൻവി വരുന്നു. ആഹാ ഇതെന്തൊരു മറിമായം? സാധാരണ പത്തുമണി കഴിഞ്ഞാലും എണീക്കാൻ മടിക്കുന്ന നീയാണോ ഈ ഏഴു മണിയായപ്പോഴേക്കും കുളിച്ചൊരുങ്ങി യൂണിഫോം ഒക്കെ ഇട്ട് വന്നിരിക്കുന്നേ? ശരി ശരി പുതിയ സ്കൂളിലെ ആദ്യത്തെ ദിവസമല്ലേ ? അങ്ങനെ അമ്മയുടെ ജാൻവി കുട്ടി എട്ടാം ക്ലാസിൽ എത്തി . മോളു പോയി അച്ഛനെയും ജാനവിനേയും വിളിക്ക് . ശരി അമ്മേ... അവൾ അച്ഛന്റെ മുറിയിലേക്ക് ഓടി അച്ഛാ..... അച്ഛാ.... എഴുന്നേൽക്ക് ഓഫീസിൽ പോണ്ടേ ? എന്താ ജാൻവി? എഴുന്നേൽക്കച്ഛാ അമ്മ വിളിക്കുന്നു. മ്..... ശരി എഴുന്നേറ്റു . ആഹാ അച്ഛന്റെ കുട്ടി തന്നെയാണോ ഇത് ! കൊള്ളാലോ സുന്ദരി ആയിട്ടുണ്ട് . മതി അച്ഛാ പുകഴ്ത്തിയത്. ഞാൻ പോയി ജാനവിനെ എഴുന്നേൽപ്പിക്കട്ടെ . അവൾ അവന്റെ മുറിയിലേക്ക് ചെന്നു, ജാനവ്.... ജാനവ്..... ടാ ജാനവെ എഴുന്നേൽക്ക് നിനക്ക് സ്കൂളിൽ പോണ്ടേ എഴുന്നേൽക്ക്. മ്... എന്താ ചേച്ചി? ഞാൻ എഴുന്നേറ്റു പോരെ ?മ് അതുമതി . അങ്ങനെ എല്ലാവരും റെഡി ആയി . അമ്മയും അച്ഛനും ജോലിക്ക് പോയി . പിന്നെ അനിയന്റെ സ്കൂൾ ബസ് വന്നു. ഏറ്റവും അവസാനമാണ് ജാൻവി സ്കൂളിൽ പോവുക . അങ്ങനെ സ്കൂളിൽ എത്തി . ക്ലാസിലേക്ക് പോയി , അവിടെ തന്റെ പ്രിയ സുഹൃത്ത് മൈത്രി ഉണ്ടായിരുന്നു. മൈത്രിയാണ് ജാൻവിയുടെ ബെസ്റ്റ് ഫ്രണ്ട്. അവർ ഒരുമിച്ചിരുന്നു. ടീച്ചർ വന്നു. ടീച്ചർ സ്വയം പരിചയപ്പെടുത്തി . മക്കളെ എന്റെ പേര് രേവതി, നിങ്ങൾക്ക് എന്നെ രേവതി ടീച്ചറെ എന്ന് വിളിക്കാം. ഇനിമുതൽ ഞാനാണ് നിങ്ങളുടെ ക്ലാസ് ടീച്ചർ . ഇനി നമുക്ക് എല്ലാവരെയും ഒന്ന് പരിചയപ്പെടാം, ആദ്യം ടീച്ചർ വിളിച്ചത് ജാൻവിയെ ആയിരുന്നു.

" എന്റെ പേര് ജാൻവിദാസ്. എന്റെ വീട്ടിൽ അച്ഛനും അമ്മയും പിന്നെ അനിയനും ഉണ്ട്. അച്ഛന്റെ പേര് അർജുൻ ദാസ്. അച്ഛൻ ഒരു എൻജിനീയറാണ്. അമ്മയുടെ പേര് പ്രകൃതിദാസ് അമ്മയൊരു ഡോക്ടറാണ്. അനിയന്റെ പേര് ജാനവ്ദാസ് അവൻ നാലാം ക്ലാസിൽ പഠിക്കുകയാണ്. പിന്നെ വീട്ടിൽ ഒരു നായക്കുട്ടിയുണ്ട് .അവന്റെ പേര് ലൂവി. ഞാനവന്റെ കൂടെ കളിക്കാറുണ്ട്. ഇതൊക്കെയാണ് എന്റെ മനോഹരമായ കുടുംബത്തിന്റെ വിശേഷങ്ങൾ. " എല്ലാവരും കൈയ്യടിച്ചു ജാനവിക്ക് സന്തോഷമായി. അങ്ങനെ ഓരോരുത്തരും വിശേഷങ്ങൾ പറഞ്ഞു. ഉച്ചയായപ്പോഴേക്കും സ്കൂൾ വിട്ടു. അങ്ങനെ ജാൻവി വീട്ടിലെത്തി. വീട്ടില്‍ ആരുമില്ല. അവൾ ഭക്ഷണം കഴിച്ച് കുറച്ചുനേരം കിടന്നുറങ്ങി.

 

കുറേനേരം കഴിഞ്ഞ് അവളെഴുന്നേറ്റു. നോക്കുമ്പോൾ ജാനവും ഉറങ്ങുകയാണ്. സമയം ആറു മണിയായി. കുറേ കഴിഞ്ഞു, അച്ഛനും അമ്മയും വന്നു. അവരെല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു. ജാൻവി അവളുടെ മുറിയിലേക്ക് പോയി. അവൾ ഒറ്റയ്ക്കാണ് കിടക്കാറ്. അനിയനും ഒറ്റക്ക് . അച്ഛനും അമ്മയും ഒരു മുറിയിൽ. ഉറക്കം വരുന്നില്ല. ജാൻവി കുറച്ചുനേരം ജയമോഹന്റെ 'നൂറു സിംഹാസനങ്ങൾ' എന്ന പുസ്തകം വായിച്ചിരുന്നു. വായിച്ചു വായിച്ചു ഉറക്കം വരാൻ തുടങ്ങി. അവൾ ലൈറ്റ് ഓഫ് ചെയ്ത് ഉറങ്ങാൻ കിടന്നു . പതിയെ പതിയെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. ഇന്നലെ കണ്ട അതേ സ്വപ്നം അവൾ വീണ്ടും കണ്ടു. അങ്ങനെ ഈ സ്വപ്നം കാണൽ ഒരു പതിവായി. പേടിയുണ്ടെങ്കിലും അവൾ ഈ കാര്യം ആരോടും പറഞ്ഞില്ല. 

 

അങ്ങനെ ഏതാണ്ട് രണ്ട് മാസം കഴിഞ്ഞു. ഇപ്പോൾ ജാൻവിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം മൈത്രി പറഞ്ഞു " എന്റെ വീടിന്റെ അടുത്ത് ഒരു മനോഹരമായ സ്ഥലമുണ്ട്. അവിടെ നിറയെ പൂക്കളും മരങ്ങളും ഒക്കെയുണ്ട്. ഒരു ദിവസം എല്ലാവർക്കും കൂടി അങ്ങോട്ട് പോയാലോ? ഒരു രണ്ടു ദിവസം എന്റെ വീട്ടിൽ നിൽക്കാം. എന്തായാലും ഓണത്തിന്റെ അവധിയല്ലേ. എന്റെ അച്ഛനും അമ്മയും മാമന്റെ വീട്ടിലേക്ക് പോവുകയാണ് അപ്പോൾ വീട്ടിൽ ആരും ഉണ്ടാകില്ല, നിങ്ങൾ എന്ത് പറയുന്നു ? " മൈത്രിയുടെ ആ അഭിപ്രായത്തിന് എല്ലാവരും സമ്മതം മൂളി. പക്ഷേ ജാൻവി പറഞ്ഞു " ഇല്ല ഞാൻ വരുന്നില്ല " അതെന്താ ജാൻവി ? നീ വരണം എല്ലാവരും ഒറ്റ സ്വരത്തിൽ പറഞ്ഞു. അതും പറഞ്ഞു അവർ വാശി പിടിച്ചു . അങ്ങനെ അവസാനം എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി അവൾ സമ്മതിച്ചു.

 അവർ എട്ടു പേരുണ്ടായിരുന്നു. ജാൻവി, ഋഷിക, അനയ , ആർഷിക, മിശിറ , അനുഷിക , അലീഷ , കൃതിക . 


അവരെല്ലാവരും മൈത്രിയുടെ വീട്ടിലേക്ക് പോയി. അന്ന് ഒരു ദിവസം അവർ അവിടെ തങ്ങി . പിറ്റേന്ന് വൈകുന്നേരം നാലുമണിക്ക് അവർ ആ സ്ഥലത്തേക്ക് പോയി. അവിടെ കുറച്ചു നേരം ആസ്വദിച്ചതിനു ശേഷം അവർ മൈത്രിയുടെ വീട്ടിലേക്ക് മടങ്ങി. മൈത്രിയുടെ വീട്ടിൽ നിന്ന് നോക്കിയാൽ ആ ഗ്രാമം മുഴുവൻ കാണാം. രാത്രിയായപ്പോൾ അവർ ഒരുമിച്ചിരുന്നു. ആ സമയം മൈത്രി പറഞ്ഞു "ഇനി നമുക്ക് പ്രേത കഥകൾ പറഞ്ഞാലോ ?" അപ്പോൾ ഋഷിക പറഞ്ഞു "ശരി പറയാം ആദ്യം മൈത്രി തന്നെ പറഞ്ഞോ" ശരി. മൈത്രി കഥ തുടങ്ങാൻ ആരംഭിച്ചു:


പണ്ട് പണ്ട് എന്നുവച്ചാൽ ഏകദേശം ഒരു 26 വർഷങ്ങൾക്കു മുൻപ് ഒരിടത്ത് ഒരു ആട്ടിടയൻ ഉണ്ടായിരുന്നു . അയാളുടെ പേര് അധിപൻ എന്നായിരുന്നു. അയാളുടെ ഭാര്യയുടെ പേര് ഋതുമതി എന്നും . ഇവർക്ക് മക്കൾ ഇല്ലായിരുന്നു . ഋതുമതിയും അധിപനും ദൈവത്തെ മാനിക്കുന്നവരായിരുന്നു അതുകൊണ്ടുതന്നെ ഇവർ ഒരു കുഞ്ഞിക്കാലു കാണാനായി ദൈവത്തോട് പ്രാർത്ഥിച്ചു. അങ്ങനെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഏതാണ്ട് 8 വർഷങ്ങൾക്ക് ശേഷം അവർക്കൊരു മകൾ ജനിച്ചു. അവരവർക്ക് "ആദ്യ" എന്ന പേരിട്ടു. ആദ്യ ഒരു സുന്ദരിയായ പെൺകുട്ടിയായിരുന്നു. അവൾ എല്ലാവരെയും സ്നേഹിച്ചു . ഒരു ഉറുമ്പിനെ പോലും അവൾ നോവിക്കില്ല. അത്രയ്ക്ക് പാവമായിരുന്നു ആദ്യ . അവൾക്ക് 13 വയസ്സായി. "അതായത് നമ്മുടെ പ്രായം " കഥയൊന്നു നിർത്തി മൈത്രി പറഞ്ഞു. അല്ല എന്നിട്ട് ? അലിഷ ചോദിച്ചു. എന്നിട്ട്......മൈത്രി കഥ തുടർന്നു. അവളുടെ പതിമൂന്നാം വയസ്സിൽ അവൾ സ്കൂളിൽ നിന്നും ഒരു ടൂർ പോയി . അവിടെ അതായത് അവള് പോയ സ്ഥലത്ത് ഒരു വലിയ കാടുണ്ടായിരുന്നു. അവർ അന്ന് രാത്രി ആ കാടുകാണാൻ പോയി. അവിടെ കുറച്ചു കൊള്ളക്കാർ അവരെ പിന്തുടരുന്നുണ്ടായിരുന്നു . അന്നവർ താമസിച്ചിരുന്നത് ഒരു ഹോട്ടലിൽ ആയിരുന്നു. കാടൊക്കെ ചുറ്റികണ്ട് ആ ഹോട്ടലിൽ എത്തി . കൂടെ കൊള്ളക്കാരും . ആദ്യയെ അവളുടെ അച്ഛൻ കരാട്ടെയും കളരിയുമൊക്കെ പഠിപ്പിച്ചിരുന്നു . കൊള്ളക്കാർ മോഷണം ആരംഭിച്ചു പക്ഷേ ഇത് ആദ്യ കണ്ടു. അവൾ അവരെ തടയാൻ ശ്രമിച്ചു. അങ്ങനെ ആ സംഘർഷത്തിൽ അവരവളെ ബലമായി അവരുടെ താവളത്തിലേക്ക് പിടിച്ചുകൊണ്ടുപോയി . അവരുടെ താവളം ഒരു പഴയ കൊട്ടാരം ആയിരുന്നു . എന്നാൽ കൊട്ടാരത്തിന്റെ തലവൻ ഒരു 20 വയസ്സുള്ള ആളായിരുന്നു . അയാൾ അവളെ ഒരുപാട് ഉപദ്രവിച്ചു. കുറേ തല്ലി . അവളുടെ തലയിൽ ഇരുമ്പ് കമ്പി കൊണ്ട് ആഞ്ഞടിച്ചു. അങ്ങനെ അവളെ കൊന്നുകളഞ്ഞു. എന്നിട്ട് അവരവളെ ആ കൊട്ടാരത്തിൽ തന്നെ കുഴിച്ചിട്ടു ഇതിന്റെ ഒക്കെ നേതൃത്വം നിന്നിരുന്നത് ആ തലവൻ ആയിരുന്നു." 

കഥ നിർത്തിക്കൊണ്ടു മൈത്രി പറഞ്ഞു "ആ കൊട്ടാരം എവിടെയാണെന്ന് നിങ്ങൾക്കറിയാമോ? ദാ അവിടെ " അവളുടെ വീടിന്റെ ഒരു ജനാല ചൂണ്ടിക്കാണിച്ച് മൈത്രി പറഞ്ഞു. എല്ലാവരും അങ്ങോട്ട് നോക്കി അപ്പോഴാ കൊട്ടാരം തലയുയർത്തി നിൽക്കുന്നു." ഇന്നിത്ര മതി നമുക്ക് ഉറങ്ങാം " അതും പറഞ്ഞു കൊണ്ട് മൈത്രി മുറിയിലേക്ക് എല്ലാവരെയും വിളിച്ചു . അങ്ങനെ എല്ലാവരും ഉറങ്ങി. പക്ഷേ ജാൻവിക്ക് മാത്രം ഉറക്കം വന്നില്ല അവൾ മുറിയിൽ നിന്നും എഴുന്നേറ്റ് ആ ജനാലയിലേക്ക് വന്നു . അപ്പോൾ അവിടെ അവൾ സ്വപ്നം കാണുന്ന അതേ പ്രകൃതി. എന്തിന്, ആ ചിരി പോലും അവൾ കേട്ടു . അവൾ അങ്ങനെ സ്തംഭിച്ചു നിന്നപ്പോഴാണ് മൈത്രി വന്ന് അവളെ തൊടുന്നത് . "ജാൻവി എന്തുപറ്റി?" മൈത്രി ചോദിച്ചു. അവൾ തിരിഞ്ഞു നോക്കിയപ്പോൾ എല്ലാവരും കൂടെയുണ്ട് . " അത് പിന്നെ നമുക്ക് ആ കൊട്ടാരത്തിനകത്ത് പോയി നോക്കിയാലോ?" ജാൻവീ ഈ രാത്രിയോ ? അനയ ചോദിച്ചു. " അതെ ഈ രാത്രി ഇപ്പോൾ തന്നെ വേഗം വാ " ഒടുവിൽ ജാൻവിയുടെ നിർബന്ധത്തിനു വഴങ്ങി അവർ അവിടേക്ക് പോയി . ആ ചിരി അത് എല്ലാവരും കേട്ടു . പേടിച്ചു പേടിച്ച് അവരകത്തേക്ക് പോയി . പലരും പലവഴിക്കും പക്ഷേ ജാൻവി മാത്രം ഒറ്റയ്ക്ക് . അയ്യോ.... അലിഷ... അത് ജാൻവിയുടെ  ശബ്ദമല്ലേ ? അതേ മൈത്രി വേഗം വാ നമുക്ക് പോയി നോക്കാം . അവരവിടേക്ക്  ചെന്നപ്പോൾ അവിടെ എല്ലാവരും ഉണ്ടായിരുന്നു . നോക്കുമ്പോൾ ജാൻവി ആളാകെ മാറിയിരിക്കുന്നു. മുടിയൊക്കെ അഴിച്ച് പേടിപ്പെടുത്തുന്ന രൂപത്തിൽ . ജാൻവി...... ജാൻവി..... " ഞാൻ ജാൻവി അല്ല ആദ്യ . ആദ്യയാണ് ഞാൻ . നിങ്ങൾ പേടിക്കേണ്ട നിങ്ങളെ ഞാൻ ഒന്നും ചെയ്യില്ല പക്ഷേ നിങ്ങളുടെ ജാൻവിയെ വേണമെങ്കിൽ നിങ്ങളുടെ ഒരു സഹായം എനിക്ക് ആവശ്യമാണ് " എന്ത് സഹായം ? കൃതിക ചോദിച്ചു" എന്നെക്കുറിച്ച് നിങ്ങൾക്കെല്ലാം അറിയാം പക്ഷേ ഒരു കാര്യം നിങ്ങൾക്കറിയില്ല എന്നെ കൊലപ്പെടുത്തിയത് വേറെ ആരുമല്ല മൈത്രിയുടെ മാമനാണ് രാജ് . അവനെ എനിക്ക് വേണം" പക്ഷേ അതിന് ജാൻവിയെ എന്തിനാണ്? അനുഷിക ചോദിച്ചു. "കാരണം ജാൻവിയും ഞാനും ഒരുപോലെയാണ്. ഇവളുടേതല്ലാതെ  വേറൊരു ശരീരത്തിലും എനിക്ക് കയറാൻ പറ്റില്ല" നിങ്ങൾ പോയി രാജിനെ വിളിക്ക് അവനോട് ഞാൻ സംസാരിക്കാം. ആദ്യ രാജിനെ വിളിച്ചു .ഹലോ ആരാ? ഇത് ഞാനാ മൈത്രി . ആ പറയൂ മോളെ . മാമനൊന്ന് ഇവിടെ വരെ വരുമോ എനിക്ക് തീരെ വയ്യ അച്ഛനോടും അമ്മയോടും പറയണ്ട . ശരി മോളെ ഞാൻ വേഗം വരാം . ആദ്യ നീ എന്താണ് ചെയ്യാൻ പോകുന്നത് ? മൈത്രി ചോദിച്ചു . നാളേക്ക് ഞാൻ മരിച്ചിട്ട് അഞ്ച് വർഷം തികയും നാളെ ഞാൻ അവനെ തീർക്കും . " പക്ഷേ ഞാൻ അതിനു സമ്മതിക്കില്ല"  മൈത്രി പറഞ്ഞു. അവൾ മൈത്രിയെ ബന്ധിയാക്കി എന്നിട്ട് മൈത്രിയായി മാറി .


 അങ്ങനെ പിറ്റേ ദിവസം രാജ്‌വന്നു . ആദ്യം ഒട്ടും വയ്യ എന്ന ഭാവത്തിൽ ഇരുന്നു. മാമാ മാമനെന്നെ ആ പഴയ കൊട്ടാരത്തിലേക്ക് കൊണ്ടുപോകുമോ മൈത്രി ചോദിച്ചു . അത് പിന്നെ ... അത് വേണ്ട മോളെ . അതെന്താ മാമാ ?എനിക്ക് പോണം . ഇപ്പോൾ പറ്റില്ല മോളെ.രാജ് ഒഴിയാൻ ശ്രമിച്ചു . ഇപ്പോൾ വേണ്ട രാത്രി മതി. ഇന്ന് രാത്രി. രാത്രിയോ ?മോളെ അത് വേണോ? വേണം അവൾ വാശി പിടിച്ചു . ഒടുവിൽ അവളുടെ നിർബന്ധത്തിനു വഴങ്ങി അയാൾ പോകാമെന്ന് ഏറ്റു . അങ്ങനെ അവർ കൊട്ടാരത്തിൽ എത്തിയതും മൈത്രി ആദ്യയായി മാറി . അതോടെ ജാൻവിയും മൈത്രിയും സ്വതന്ത്രയായി . ആദ്യ അയാളെ കൊണ്ട് അപ്രത്യക്ഷമായി . മൈത്രിക്കത് സഹിക്കാനായില്ല . പക്ഷേ കൂടുതൽ നേരം അവിടെ നിൽക്കുന്നത് അപകടമാണെന്ന് ജാൻവി അവരെ ബോധ്യപ്പെടുത്തി. അങ്ങനെ അവർ മൈത്രിയുടെ വീട്ടിലേക്ക് ഓടി . നേരം വെളുക്കുന്നതിനു മുമ്പ് തന്നെ അവരവരുടെ വീട്ടിലേക്കും പോയി . വീട്ടിലെത്തിയതും എല്ലാ കാര്യങ്ങളും അവർ വീട്ടുകാരോട് തുറന്നു പറഞ്ഞു . മൈത്രിയുടെ അമ്മയ്ക്ക് അത് സഹിക്കാനായില്ല . പിന്നീടാരും ആ കൊട്ടാരത്തിന് അടുത്തേക്ക് പോയിട്ടില്ല.

 

അങ്ങനെ ഏതാനും മാസങ്ങൾ കടന്നുപോയി. പഴയതെല്ലാം എല്ലാവരും മറന്നു . ജാൻവി ഒമ്പതാം ക്ലാസിൽ എത്തി . എല്ലാം മറന്ന് അവർ സന്തോഷത്തോടെ ജീവിച്ചു. പക്ഷേ ഇപ്പോഴും ആ കൊട്ടാരത്തിന് അകത്തുനിന്ന് ഒരു പെണ്ണിന്റെ ചിരി കേൾക്കാറുണ്ട്. ഒരു പൊട്ടിച്ചിരി. അതാരായിരിക്കും ? ആദ്യയാണോ ? നിഗൂഢതകൾ നിറഞ്ഞ ആ സ്ഥലത്ത് ഉത്തരം കിട്ടാത്ത ചോദ്യം പോലെ ആ കൊട്ടാരം ഇന്നും തലയുയർത്തി നിൽക്കുന്നു.


—Prajisha. A

Comments

Popular posts from this blog

മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്കൂൾ - ജി.എച്ച്.എസ്.എസ്. പട്ടിക്കാട്